Kerala

പുഴയിൽ ചാടി അമ്മയും മക്കളും; പാലത്തിൽ ബസ് നിർത്തി ഡ്രൈവറും പുഴയിലേക്ക്, രക്ഷകരായത് നാട്ടുകാർ

വടകര∙ കുട്ടികളെയും എടുത്ത് പാലത്തിൽ നിന്നു പുഴയിൽ ചാടിയ അമ്മയെയും മക്കളെയും നാട്ടുകാർ എത്തി രക്ഷപ്പെടുത്തി. ചാനിയംകടവ് പാലത്തിൽ നിന്ന് ഇന്നലെ വൈകിട്ട് 3.45ന് ആണ് യുവതി മൂന്നരയും 9 മാസവും പ്രായമുള്ള മക്കളെയുമെടുത്ത്  പുഴയിലേക്ക് ചാടിയത്. ഇത് കണ്ട നാട്ടുകാർ പിന്നാലെ പുഴയിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തുകയായിരുന്നു.

യുവതിയെയും ഇളയ കുട്ടിയെയും ആദ്യവും മൂത്ത കുട്ടിയെ പിന്നാലെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. അമ്മയും ഇളയ കുട്ടിയും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂത്ത മകന്റെ  നില ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റി.  പൊലീസും പേരാമ്പ്രയിൽ നിന്നു അഗ്നിശമന സേനയും സ്ഥലത്തെത്തി.

രക്ഷകരായത് നാട്ടുകാർ

∙ രക്ഷകരായത് നാട്ടുകാർ. യുവതി കുട്ടികളെയും എടുത്തു ചാടുന്നത് കണ്ട ഉടൻ തന്നെ നാട്ടുകാരും പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. നിറയെ വെള്ളവും ഒഴുക്കുമുള്ള കുറ്റ്യാടി പുഴയിൽ നിന്ന് ആദ്യം യുവതിയെയും ഒരു കുട്ടിയെയും തോണിയിൽ കരയ്ക്ക് എത്തിച്ചു.  പിന്നാലെ മറ്റേ കുട്ടിയെയും രക്ഷപ്പെടുത്തി.

അപ്പോഴേക്കും പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. യുവതി രണ്ടു കുട്ടികളെയും കൂട്ടി  ഓട്ടോറിക്ഷയിൽ പാലത്തിന് സമീപം വന്നിറങ്ങുന്നത് നാട്ടുകാർ കണ്ടിരുന്നു. ചാടുന്നത് ആദ്യം കണ്ടത് സമീപത്തെ നൂർ മസ്ജിദിൽ ഉള്ളവരായിരുന്നു. നമസ്കാരത്തിന് മകൻ അബ്ദുൽ ഹക്കീമിനൊപ്പം എത്തിയ ചാനിയംകടവ് ചാത്തൻ മണ്ണിൽ അബ്ദുറഹ്മാൻ ആണ് ആദ്യം പുഴയിലേക്ക് എടുത്തു ചാടിയത്.

പിന്നാലെ മകനും ചാടി. അതിനിടെ പേരാമ്പ്ര –വടകര റൂട്ടിൽ ഓടുന്ന ഐശ്വര്യ ബസ് പാലത്തിൽ എത്തിയിരുന്നു. ബസ് നിർത്തി ഡ്രൈവറും പുഴയിലേക്ക് ചാടി. ഇളയ കുട്ടിയെ യുവതിക്കൊപ്പവും ഒഴുക്കിൽപ്പെട്ട മൂത്ത കുട്ടിയെ പിന്നീടും രക്ഷപ്പെടുത്തി.  കരയിലുള്ള തോണികൾ പുഴയിൽ എത്തിയിരുന്നു.

കുന്നത്ത് രാജൻ, നരിക്കുന്നുമ്മൽ രവീന്ദ്രൻ, ചാത്തൻ മണ്ണിൽ ഷമീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഇതിനിടെ ശ്വാസം മുട്ടൽ മൂലം അവശനിലയിലായ

Related Articles

Leave a Reply

Back to top button