Kozhikode

കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു ജീവന്‍ പൊലിഞ്ഞ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: ജില്ലാതിര്‍ത്തിയായ കോനൂര്‍കണ്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടു ജീവന്‍ പൊലിഞ്ഞതിനു പിന്നില്‍ വനംവകുപ്പിന്‍റെ അനാസ്ഥയാണെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തി അടിയന്തിര വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.

മുഖ്യവനപാലകനും കോഴിക്കോട് ജില്ലാ വനപാലകനും രണ്ടാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കോനൂര്‍കണ്ടി കൂത്താണിക്കാട് പ്രദേശം കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. ജീവന്‍ പണയംവച്ചാണ് കര്‍ഷകര്‍ ഇവിടെ കഴിയുന്നത്.

നിലമ്പൂര്‍ വനത്തിന്‍റെ ഭാഗമായ പന്തീരായിരം പന്നിയാമല വനമേഖലയില്‍ നിന്ന് കാട്ടാനക്കൂട്ടം കൃഷിഭൂമിയിലെത്തി കൃഷിനാശമുമുണ്ടാക്കുന്നത് പതിവാണ്.
പ്രദേശവാസികള്‍ നിരവധി തവണ വനപാലകര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
വനാതിര്‍ത്തിയില്‍ സംരക്ഷണവേലി നിര്‍മിക്കാമെന്ന് അധികൃതര്‍ ഉറപ്പിനല്‍കിയെങ്കിലും ഏതാനും ദൂരം മാത്രമാണ് വേലി സ്ഥാപിച്ചത്.

കാട്ടാനകള്‍ കയറാതിരിക്കാന്‍ കാടുവെട്ടി തെളിച്ചിട്ടും വനംവകുപ്പു തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്

Related Articles

Leave a Reply

Back to top button