Koodaranji

മരത്തോട് വീണ്ടും കാട്ടാനയിറങ്ങി വ്യാപക വിളനാശം; പുണ്ടംകുഴി ജോസിന്റെ വാഴക്കൃഷി കാട്ടാന ചവിട്ടിമെതിച്ചനിലയിൽ

കൂടരഞ്ഞി : കോഴിക്കോട് – മലപ്പുറം ജില്ലാ അതിർത്തിയായ പീടികപ്പാറ മരത്തോട് വീണ്ടും കാട്ടാനയിറങ്ങി. വിളകൾ വ്യാപകമായി നശിപ്പിച്ചു. പുണ്ടംകുഴി ജോസിന്റെ 500-ലധികം വാഴകൾ ചവിട്ടിമെതിച്ചു.

ഇടവിളയായ കമുക് ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിച്ചിട്ടണ്ട്. ജനവാസമേഖലയിലാണ് കാട്ടാനയുടെ സ്വൈരവിഹാരം. ഈ ഭാഗങ്ങളിൽ രണ്ടുവർഷമായി തുടർച്ചയായി കാട്ടാനയെത്തുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ നവംബറിലും കാട്ടാനയിറങ്ങി. അന്ന് പീടികപ്പാറ കൂനൂർകണ്ടി ഭാഗത്ത് വ്യാപകമായി വിള നശിപ്പിക്കുകയും ഒട്ടേറെ വാഹനങ്ങൾ ആക്രമിക്കുകയുമുണ്ടായി.

ജനവാസ മേഖലയിലടക്കം കാട്ടാനയെത്തുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. ആന പരിസരത്തുതന്നെ നിലയുറപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button