ചെറിയ പെരുന്നാൾ ദിനത്തിൽ താഴെ തിരുവമ്പാടി തിയ്യര് തട്ടേക്കാട് പള്ളിയിൽ സംഘർഷം
തിരുവമ്പാടി: ചെറിയ പെരുന്നാൾ ദിനത്തിൽ താഴെ തിരുവമ്പാടി തിയ്യര് തട്ടേക്കാട് പള്ളിയിൽ സംഘർഷം. പള്ളിയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന തർക്കങ്ങളിലെ പരാതിക്കാരനായ സെയ്തലവി ആനടിയിൽ എന്നയാളെയും മകനെയും ഒരുകൂട്ടം ആളുകൾ മർദ്ദിച്ചതായി പരാതി.
ഇന്നലെ രാവിലെ പെരുന്നാൾ നിസ്കാരത്തിന് എത്തിയ സെയ്തലവിയെയും കുടുംബത്തെയും കപ്പലാട്ട് അബ്ദുറഹിമാൻ എന്നയാളുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ആളുകൾ ചേർന്ന് തടയുകയും ഇതേത്തുടർന് സംഘർഷാവസ്ഥ ഉണ്ടായതായും സൈതലവി ആനടിയുടെ മകൻ റഹ്‌ബാഷ് റഹ്മാൻ തിരുവമ്പാടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ സെയ്തലവിയുടെ മകൻ റഹ്‌ബാഷ് റഹ്മാനും, പള്ളിക്കമ്മറ്റി സെക്രട്ടറി കപ്പലാട്ട് അബ്ദുറഹിമാനും പരിക്കേറ്റു.
സംഘർഷം മുന്നിൽ കണ്ട് പോലീസ് സംരക്ഷണയിലാണ് നിസ്കാരത്തിന് എത്തിയതെങ്കിലും ഒരു പ്രകോപനവുമില്ലാതെ ഒരുകൂട്ടം ആളുകൾ മർദ്ധിക്കുകയായിരുന്നു എന്നാണ് റഹ്‌ബാഷ് റഹ്മാൻ പറയുന്നത്.
എന്നാൽ മഹല്ല് കമ്മറ്റി അംഗമല്ലാത്ത സെയ്തലവിയിൽ നിന്ന് പെരുന്നാൾ സംഭാവന സ്വീകരിക്കാൻ വിസമ്മതിച്ചത് ഇയാൾ ചോദ്യം ചെയ്യുകയും ഇത് വാക്കേറ്റത്തിലും കൈയ്യാങ്കളിയിലും കലാശിക്കുകയുമായിരുന്നുവെന്ന് പള്ളിക്കമ്മറ്റി വിശദീകരിച്ചു.
വിഷയത്തിൽ പള്ളിക്കമ്മറ്റിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരു വിഭാഗങ്ങളും നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി തിരുവമ്പാടി പോലീസ് പറഞ്ഞു.