Thamarassery

കുടിവെള്ളം ലഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന്:കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള

താമരശേരി: ജലനിധി പദ്ധതി പ്രകാരം താമരശേരിയിലും അനുബന്ധ പ്രദേശങ്ങളിലുമുള്ള എഴുന്നൂറോളം ഉപഭോക്താക്കള്‍ക്ക് കുടിവെള്ളം കൃത്യമായി ലഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

താമരശേരി പഞ്ചായത്തിലെ ചുണ്ടപ്പുറം, അണ്ടോണ എന്നീ പ്രദേശങ്ങളിലെ ജലനിധി പദ്ധതി പ്രകാരം ഗുണഭോക്താക്കളായവര്‍ക്ക് പ്രാഥമിക കൃത്യനിര്‍വഹണത്തിന് പോലും വെള്ളം ലഭ്യമാകുന്നില്ലെന്ന് ഉപഭോക്താക്കള്‍ അറിയിച്ചതനുസരിച്ച് താമരശേരി ജലനിധി പദ്ധതി കമ്മറ്റി ഓഫീസിലെ നിര്‍വഹണ ഉദ്യോഗസ്ഥ പി.കെ. ഇന്ദിരയെ കണ്ട് ചര്‍ച്ച നടത്തി.
പുഴയിലെ വെള്ളം ക്രമാതീതമായി കുറഞ്ഞതിനാല്‍ നിലവിലുള്ള കിണറിലെ ജലവിതാനം താളം തെറ്റിയതിനാലാണ് കുടിവെള്ള ദൗര്‍ലഭ്യം വരുന്നതെന്നും 35 ലക്ഷത്തോളം രൂപ എസ്റ്റിമേറ്റില്‍ പുതിയ കിണര്‍ കുഴിച്ചാല്‍ നിലവിലുള്ള മുഴുവന്‍ ഉപഭോക്താക്കള്‍ക്കും കുടിവെള്ളം ഉറപ്പുവരുത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഭാരവാഹികളായ സക്കരിയ്യ പള്ളിക്കണ്ടി, പി.അബ്ദുൾ മജീദ്, ടി.വി.എം.റിയാസ്, കെ.പി.അബ്ദുൾ ലത്തീഫ് എന്നിവര്‍ ആവശ്യപ്പെട്ടു

Related Articles

Leave a Reply

Back to top button