Thiruvambady

തിരുവമ്പാടി ടൗണിലെ വെള്ളക്കെട്ട്: വ്യാപാരികളും പൊതുസമൂഹവും ആശങ്കയിൽ

തിരുവമ്പാടി: തിരുവമ്പാടി ടൗണിൽ പ്രളയകാലത്തെ അനുസ്മരിപ്പിക്കുന്ന വിധം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ആശങ്കയിലായി വ്യാപാരികളും പൊതുസമൂഹവും. ടൗൺ കാന നവീകരണ വികസന പദ്ധതികൾ ഇപ്പോഴും മന്ദഗതിയിൽത്തന്നെ.

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബസ് സ്റ്റാന്‍ഡില്‍ നിന്നും കൂടരഞ്ഞി റോഡിലേക്കുള്ള ഭാഗത്ത് നിയന്ത്രണമേർപ്പെടുത്തി നിലവിലെ കാനയുടെ കോൺക്രീറ്റ് സ്ലാബ് പൊളിച്ച് പത്തു മീറ്ററോളം നീളത്തിൽ ജി ഐ പൈപ്പിട്ട് ഉറപ്പിച്ചു. ബാക്കിയുള്ള ഭാഗത്ത് പുതിയ സ്ലാബിട്ടു.

ഇത്രയും നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും ബസ്റ്റാന്‍ഡില്‍ നിന്നും ബീവറേജസ് ഔട്ട് ലെറ്റ് പരിസരം വഴി വെള്ളമൊഴുകിപ്പോകേണ്ട ഭാഗം ഇപ്പോഴും പഴയപടി തന്നെ. അവിടുത്തെ സ്വകാര്യ വ്യക്തികളുടെ കൈവശമിരിക്കുന്ന ഭൂമിയാണ് പ്രധാന പ്രശ്നമായിരിക്കുന്നത്. ഇന്നലെ പെയ്ത അര മണിക്കൂർ മഴയിൽ ടൗണിൽ ഹൈസ്ക്കൂൾ റോഡിലെ കടകളിൽ വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.

Related Articles

Leave a Reply

Back to top button