India

കൊറോണയുടെ ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തി : WHO

ജനീവ : ഇന്ത്യയില്‍ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം ലോകരാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. 44 രാജ്യങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ ഓപ്പണ്‍ ആക്‌സസ് ഡാറ്റാബേസിലേക്ക് അപ്ലോഡ് ചെയ്തപ്പോള്‍ അതില്‍ 4,500 ലധികം സാമ്പിളുകളില്‍ ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് -19 ന്റെ ബി .1.617 വേരിയന്റ് കണ്ടെത്തിയതായി യുഎന്‍ ആരോഗ്യ ഏജന്‍സി അറിയിച്ചു.

കൂടാതെ അഞ്ചിലധികം രാജ്യങ്ങളില്‍ നിന്ന് ഈ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യസംഘടനയെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള പ്രതിവാര അവലോകന ഡേറ്റയില്‍ പറയുന്നു. ഇന്ത്യയ്ക്ക് പുറത്ത്, ബ്രിട്ടനില്‍ ഈ വേരിയന്റ് മൂലമാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പറയുന്നു.

ഈ ആഴ്ച ആദ്യം, ലോകാരോഗ്യ സംഘടന ബി.1.617 ന്‌ അല്പം വ്യത്യസ്തമായ രൂപമാറ്റം സ്വഭാവ സവിശേഷതകളുള്ള മൂന്ന് ഉപവകഭേദകള്‍ ഉള്ളതായും കണക്കാക്കുന്നതായി അറിയിച്ചിരുന്നു. അതിനാല്‍ കോവിഡ് -19 ന്റെ മറ്റ് മൂന്ന് വകഭേദങ്ങള്‍ ഉള്‍ക്കൊള്ളുന്ന പട്ടികയില്‍ ഇന്ത്യന്‍ വകഭേദത്തെയും ചേര്‍ത്തു. ബ്രിട്ടന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ഇത്തരം വകഭേദങ്ങള്‍ ആദ്യമായി കണ്ടെത്തിയത്.

വൈറസിന്റെ യഥാര്‍ത്ഥ പതിപ്പിനേക്കാള്‍ അപകടകാരികളായിട്ടാണ് ഈ വകഭേദങ്ങള്‍ കാണപ്പെടുന്നത്, കാരണം അവ പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരാവുന്നതോ മാരകമായതോ ചില വാക്‌സിനുകളെ മറിടക്കുന്നവയുമാണ് യുഎന്‍ അറിയിച്ചു.

യഥാര്‍ത്ഥ കൊറോണ വൈറസിനേക്കാള്‍ എളുപ്പത്തില്‍ പകരുന്നതായി തോന്നുന്നതിനാലാണ് ബി1.617 വകഭേദം പട്ടികയില്‍ ചേര്‍ത്തിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വിശദീകരിച്ചു, ”ഒന്നിലധികം രാജ്യങ്ങളില്‍ വ്യാപകമായ വര്‍ദ്ധനവ്” ചൂണ്ടിക്കാണിക്കുന്നു. മോണോക്ലോണല്‍ ആന്റിബോഡി ബാംലാനിവിമാബിനോടൊപ്പമുള്ള ചികിത്സയെ ഈ വേരിയന്റ് കൂടുതല്‍ പ്രതിരോധിക്കുമെന്നതിന്റെ പ്രാഥമിക തെളിവുകള്‍ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി, കൂടാതെ ‘ആന്റിബോഡികള്‍ നിര്‍വീര്യമാക്കുന്നതില്‍ പരിമിതമായ കുറവ്’ സൂചിപ്പിക്കുന്ന ആദ്യകാല ലാബ് പഠനങ്ങളും ഉയര്‍ത്തിക്കാട്ടി. എന്നിരുന്നാലും, വേരിയന്റിനെതിരായ വാക്‌സിനുകളുടെ ഫലപ്രാപ്തിയെ പരിമിതപ്പെടുത്തിയിരിക്കാമെന്ന് യുഎന്‍ പറയുന്നു.

Related Articles

Leave a Reply

Back to top button