കാലവർഷം; കാരശേരിയിൽ 61 ലക്ഷത്തിന്റെ കൃഷി നാശം

കാരശേരി: ശക്തമായ കാറ്റിലും മഴയിലും കാരശേരി പഞ്ചായത്തിൽ വ്യാപക കൃഷിനാശം. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കെട്ടിക്കിടന്ന് വാഴക്കൃഷിയുൾപ്പെടെ നിരവധി കൃഷികളാണ് നശിച്ചത്.
പഞ്ചായത്തിലാകെ 61,72 ,000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നു കാരശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത പറഞ്ഞു. പല കർഷകരും ബാങ്ക് ലോണും മറ്റും എടുത്താണ് കൃഷിയിറക്കിയിരുന്നത്. കുലച്ചു മൂപ്പെത്താറായ വാഴകളാണ് ഏറെയും നശിച്ചത്.
നേന്ത്രക്കുലകൾക്കു വില കൂടി കർഷകർക്ക് ആശ്വാസമാവുന്നതിനിടെയാണ് കൃഷിനാശം സംഭവിച്ചത്. കറുത്തപറമ്പ് സ്വദേശി ഇസ്മായിലിന്റെ 3500 വാഴകളിൽ തൊണ്ണൂറുശതമാനവും വെള്ളം കെട്ടിക്കിടന്നു നശിച്ചുപോവുകയായിരുന്നു.
പ്രദേശത്തെ മറ്റു കർഷകരുടെ സ്ഥിതിയും വിഭിന്നമല്ല. ഇതിനോടകം കാരശേരി പഞ്ചായത്തിൽ 9500 കുലച്ച വാഴകളും, 700 കുലക്കാത്ത വാഴകളും, 120 കമുകുകളും, 53 റബർ മരങ്ങളും, പത്ത് തെങ്ങും കാറ്റിലും മഴയിലും നശിച്ചുപോയിട്ടുണ്ടെന്നാണ് കണക്കുകൾ. സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകളുണ്ടായി കർഷകർക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് പഞ്ചായത്ത്







