Kozhikode

അച്ചടി സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

കോഴിക്കോട്: അച്ചടി കടലാസിന്‍റെ ക്ഷാമവും വിലയും കൂടുന്ന സാഹച്ചര്യത്തിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ഫാക്ടറി നവീകരിച്ച് നല്ലയിനം പേപ്പറുകളുണ്ടാക്കുവൻ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള പ്രിന്‍റിംഗ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


കോവിഡിനെ തുടർന്ന് ഇറക്കുമതി വൈകുന്നതും മറ്റ് ഒട്ടനവധി കാര്യങ്ങൾ മൂലം, ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശ നിർമിത ആർട്ട് പേപ്പറിന് കടുത്ത ക്ഷാമവും വലിയ വിലവർധനവുമാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് മാസത്തിനുള്ളിൽ കിലോഗ്രാമിന് 60-ൽ നിന്ന് 90 രൂപയായി വർധിച്ചു. ഇന്ത്യൻ പേപ്പർ ഉത്പാദന കന്പനിക്കളും വിലവർധനയുടെ പാതയാലാണ്. മഷി, കെമിക്കൽ മുതലായ അച്ചടി അനുബന്ധ സാമഗ്രികൾക്കും വില ക്രമാതീതമായി വില വർദ്ധിച്ചു.
കോവിഡ് ലോക്ക്ഡൗണിന് ശേഷം പൊതുപരിപാടികലും ഉത്‌സവ ആഘോഷങ്ങളും പുനരാരംഭിക്കാത്തതും വിദ്യഭ്യാസ സ്ഥാപനങ്ങളും മറ്റും തുറക്കാത്തതും അച്ചടി ജോലികൾ കുറവായതു കാരണം മിക്ക പ്രസുകളും ഉത്പാദന ശേഷിയുടെ പകുതിയിൽ താഴെയെ ഉപയോഗിക്കുന്നുള്ളു.


ഇക്കാരണത്താൽ കേരളത്തിലെ മുവായിരത്തോളം പ്രിന്‍റിംഗ് പ്രെസുകൾ സാന്പത്തിക ബുദ്ധിമുട്ടിലാണ്. കോവിഡ് മുലം കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ അച്ചടി ജോലികൾ കേരളത്തിൽ തന്നെ ആയിരുന്നു ചെയ്തിരുന്നത്.


അതുപോലെതന്നെ നിയമ സഭ തെരഞ്ഞെടുപ്പിലും പ്രിന്‍റിം ജോലികൾ കേരളത്തിന് പുറത്തുകൊടുക്കാതെ സംസ്ഥാനത്തെ പ്രെസുകൾക്ക് തന്നെ നൽകി സഹായിക്കണമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.ടി. ഉമ്മർ, സംസ്ഥാന സെക്രട്ടറി എം.എസ്. വികാസ്, സംസ്ഥാന കമ്മിറ്റി അംഗം സുമേദേ കുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button