Kozhikode

എവിടെ കിട്ടും രണ്ടാംഡോസ്

കോഴിക്കോട് : സ്വകാര്യ ആശുപത്രികളിൽനിന്ന് ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് രണ്ടാംഡോസ് കോവിഡ് വാക്സിൻ എങ്ങനെ കിട്ടുമെന്നതിൽ ആശയക്കുഴപ്പം. വ്യക്തമായ മാർഗനിർദേശങ്ങളില്ലാത്തതിനാൽ രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും മുതിർന്ന പൗരന്മാരുൾപ്പെടെ പ്രയാസപ്പെടുകയാണ്.

സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ലഭിക്കാതായതുമുതൽ ഈ പ്രശ്നമുണ്ടെങ്കിലും എങ്ങിനെ പരിഹരിക്കാമെന്നതിൽ വ്യക്തതയില്ല.

വാക്‌സിനേഷൻ സർക്കാർ കേന്ദ്രങ്ങളിൽ മാത്രം

സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും മാത്രമാണ് ഇപ്പോൾ വാക്‌സിൻ നൽകുന്നത്. രണ്ടാംഡോസുകാർക്കുമാത്രമാണ് ഈയടുത്ത ദിവസങ്ങളിലൊക്കെ നൽകിയത്.

ശനിയാഴ്ച 98 കേന്ദ്രങ്ങളിലും തിങ്കളാഴ്ച 56 കേന്ദ്രങ്ങളിലുമാണ് ജില്ലയിൽ വാക്‌സിൻ നൽകിയത്. 17,000 ഡോസ് വാക്സിൻ മാത്രമേ തിങ്കളാഴ്ച ഉണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ച മെഡിക്കൽ കോളേജും വടകരയിലെ ജില്ലാ ആശുപത്രിയും ഉൾപ്പെടെ 71 കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മുൻകൂട്ടി അറിയിപ്പ് ലഭിച്ച രണ്ടാംഡോസുകാർക്കാണ് സർക്കാർ കേന്ദ്രങ്ങളിൽ വാക്‌സിൻ ലഭിക്കുന്നത്. ഒന്നാം ഡോസ് സ്വകാര്യ ആശുപത്രികളിൽനിന്ന് എടുത്തവർക്ക് ഈ അറിയിപ്പ് ലഭിക്കുന്നില്ലെന്നതാണ് പ്രശ്‌നം.

സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും നിന്ന് ആദ്യഡോസ് എടുത്തവർക്കാണ് അവിടങ്ങളിൽ രണ്ടാം ഡോസിന് മുൻഗണന.

ഒരുദിവസം വാക്സിൻ എത്രപേർക്ക്ക്ഷാമംകാരണം വാക്സിൻവിതരണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ 100, കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും 150, താലൂക്ക്, ജില്ലാ ആശുപത്രികളിൽ 200 എന്നിങ്ങനെയാണ് ഒരുദിവസം നൽകുന്ന ഡോസ്. ഇതിന്റെ പലമടങ്ങ് ആളുകൾ നേരിട്ടെത്തുന്നുവെന്ന പ്രശ്നമുണ്ട്. ഇപ്രകാരമുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ പോലീസിനെ നിയോഗിക്കുകയാണ് അധികൃതർ ചെയ്യുന്നത്.സമയപരിധി കഴിഞ്ഞ് കാത്തിരിപ്പ്ഓരോ ആരോഗ്യകേന്ദ്രത്തിന്റെയും പരിധിയിൽ രണ്ടാംഡോസ് കിട്ടാനുള്ളവർ വിവരമറിയിക്കുന്ന മുറയ്ക്ക് വാക്സിനെടുക്കാൻ വന്നാൽമതിയെന്നാണ് ഔദ്യോഗികനിർദേശം. ‘ആശ’ പ്രവർത്തകർമുഖേനെയാണ് വിവരമറിയിക്കൽ. ആവശ്യത്തിന് വാക്സിനില്ലാത്തതിനാൽ സർക്കാർ നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും രണ്ടാംഡോസ് കിട്ടാനുള്ളവർക്ക് വിളിയെത്തുന്നില്ല.കോവിഷീൽഡ് എടുത്തവർക്ക് 42 മുതൽ 56 ദിവസത്തിനുള്ളിലും കോവാക്സിൻ എടുത്തവർക്ക് 28 മുതൽ 42 ദിവസത്തിനുള്ളിലും രണ്ടാംഡോസ് നൽകണമെന്നാണ് സർക്കാർ മാർഗനിർദേശം. ഒന്നാം ഡോസെടുത്ത് രണ്ടുമാസം കഴിഞ്ഞവർക്കുപോലും രണ്ടാംഡോസ് നൽകാനാവാത്ത സ്ഥിതിയാണ് ആരോഗ്യകേന്ദ്രങ്ങളിൽ. ഒരു ‘ആശ’ പ്രവർത്തകയ്ക്കുതന്നെ എഴുന്നൂറുമുതൽ ആയിരംവരെ ആളുകളെ വിളിക്കേണ്ടതുള്ളതിനാൽ പലരും ഒഴിഞ്ഞുപോവുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.രണ്ടാം ഡോസിനായി തിടുക്കപ്പെടേണ്ടതില്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇടയ്ക്ക് കോവിഡ് വരുമോ എന്ന ആശങ്ക ഒന്നാം ഡോസെടുത്തവർക്കുണ്ട്. അത്തരക്കാർക്ക് കോവിഡ് നെഗറ്റീവായി 28 ദിവസത്തിനുശേഷമേ രണ്ടാം ഡോസെടുക്കാനാവൂ.ഇവരെയാരും വിളിച്ചില്ലസ്വകാര്യ ആശുപത്രികളിൽനിന്ന് വാക്സിനെടുത്തവർക്ക് ഇത്തരത്തിൽ ഒരു വിളിയും വരുന്നില്ല. വാക്സിനേഷന്റെ കാര്യത്തിൽ എല്ലാ സ്വകാര്യ ആശുപത്രികളെയും ഏതെങ്കിലും സർക്കാർ ആരോഗ്യകേന്ദ്രവുമായോ ആശുപത്രിയുമായോ ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികവിശദീകരണം. എങ്കിലും രണ്ടാംഡോസിനായി എവിടെനിന്നാണ് വിളിക്കുകയെന്നതിൽ വ്യക്തതയില്ല.സ്പോട്ട് രജിസ്ട്രേഷനായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചെല്ലുമ്പോൾ അവസാനപരിഗണനയേ ഇത്തരക്കാർക്ക് ലഭിക്കൂ. അതത് പ്രദേശങ്ങളിലെ ‘ആശ’ പ്രവർത്തകരുമായി ബന്ധപ്പെട്ട് രണ്ടാം ഡോസിനുള്ള പട്ടികയിൽ ഉൾപ്പെടാനാണ് അനൗദ്യോഗികമായി ലഭിക്കുന്ന നിർദേശം

Related Articles

Leave a Reply

Back to top button