Puthuppady

ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി ആക്രമം,അഞ്ചു പേർക്കെതിരെ കേസടുത്തു

പുതുപ്പാടി : വയനാട്ടിൽ വിനോദയാത്ര പോയി തിരികെ വരുകയായിരുന്ന ടൂറിസ്റ്റ് ബസ് ഒടുങ്ങാക്കാടിനു സമീപം തടഞ്ഞു നിർത്തി ഒരു സംഘം ബസ്സിന് അകത്ത് കയറി പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം മർദ്ദിക്കുകയും, ഫോൺ കവർച്ച ചെയ്യുകയും ചെയ്ത അഞ്ചു പേർക്കെതിരെ കേസടുത്തു.

ചേളന്നൂർ സ്വദേശികളായ സ്ത്രീകളും ,കുട്ടികളും അടങ്ങുന്ന 42 പേർ സഞ്ചരിച്ച ബസ്സാണ് കാർ മുന്നിലിട്ട് തടഞ്ഞത്
ഇന്നലെ രാത്രി 11.15 ഓടെ ചുരം മൂന്നാം വളവിൽ വെച്ച് ബസ് മറ്റൊരു ഗുഡ്സ് വാഹനവുമായി ചെറുതായാട്ട് ഉരസിയിരുന്നു. ഈ പ്രശ്നം പറഞ്ഞു തീർക്കുകയും അപ്പോൾ തന്നെ പോകുകയും ചെയ്‌തിരുന്നു. ഈസമയം ചുരം കയറുകയായിരുന്ന കാറിൽ സഞ്ചരിച്ച സംഘം ബസ് ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും അടിവാരത്ത് വെച്ച് കാണിച്ചു തരാമെന്ന് പറഞ്ഞ് കാർ തിരിച്ച് ബസ്സിനെ പിന്തുടരുകയായിരുന്നു.കാരിൽ ഉണ്ടായിരുന്നവരും ഇവർ ഫോണിൽ വിളിച്ച് കുട്ടിയവരും ചേർന്നാണ് ആക്രമം നടത്തിയത്.

സംഭവത്തിൽ ബസ് യാത്രക്കാരായ രഞ്ജിൻ ദേവ്, നിധീഷ്, രഞ്ജിത്ത്, രഞ്ജുൽ ദേവ് എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.പോലീസ് അന്വേഷണത്തിൽ പരാതിക്കാരിയായ അശ്വനിയുടെ ഫോൺ പ്രതികളിൽ ഒരാളുടെ കൈവശം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബസ് യാത്രക്കാരനായ ഒരാളുടെ ഉടുമുണ്ട് ഊരി അക്രമി കൈയിൽ വെച്ചതും ദൃശ്യത്തിൽ കാണാം പ്രതികളിൽ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Related Articles

Leave a Reply

Back to top button