Mukkam

വിവിധ തരം പ്രാവുകൾ, കാടകൾ, ലൗ ബേർഡ്സ്, കോഴി; വീടിന്റെ മട്ടുപ്പാവിൽ അസ്മിന്റെ പക്ഷിസങ്കേതം

മുക്കം :വീടിന്റെ മട്ടുപ്പാവ് പക്ഷിസങ്കേതമാക്കി മാറ്റി വിദ്യാർഥിയായ അസ്മിൻ. കൗതുകത്തിനായി തുടങ്ങിയ പക്ഷി സ്നേഹം ഇപ്പോൾ ചെറിയ വരുമാന മാർഗം കൂടിയാവുകയാണ്. ആനയാംകുന്ന് ഹൈസ്കൂൾ 10–ാം ക്ലാസ് വിദ്യാർഥിയാണ്. വല്ലത്തായ്പാറ തേക്കുംകുറ്റി റോഡിൽ കപ്പാല ഭാഗത്തെ ഇരു നില വീടിന്റെ മട്ടുപ്പാവിലാണ് മോൻട്ടൻ എന്നു വിളിക്കുന്ന അസ്മിന്റെ വളർത്തു മ‍ൃഗങ്ങളുടെ കൂടാരങ്ങൾ.

വിവിധ തരം പ്രാവുകൾ, കാടകൾ, ലൗ ബേർഡ്സ്, കോഴി എന്നിവയെല്ലാമുണ്ട് ഇവിടെ. ഒപ്പം മത്സ്യകുഞ്ഞുങ്ങളെയും വളർത്തുന്നു. കളൻതോട് കൊയപ്പക്കെട്ടിൽ മോൻക്ക എന്ന മുഹമ്മദിന്റെയും കാരമൂല കായൽതൊടിക കെ.ടി.സുഹറയുടെയും മകനാണ്. മാതാപിതാക്കളുടെയും വിദ്യാർഥിനിയായ സഹോദരി മോളൂസിന്റെയും സഹായ സഹകരണങ്ങൾ തുണയാവുന്നു.

Related Articles

Leave a Reply

Back to top button