ജില്ലയിൽ 13 മണ്ഡലങ്ങളിലായി 1354 പേര് വോട്ട് രേഖപ്പെടുത്തി
കോഴിക്കോട്: അവശ്യ സർവീസുകാരുടെ വോട്ടിംഗിന്റെ ആദ്യ ദിനത്തിൽ ജില്ലയിൽ 13 മണ്ഡലങ്ങളിലായി 1354 പേർ വോട്ട് രേഖപ്പെടുത്തി. വിവിധ വകുപ്പുകളിലെ അവശ്യ സർവീസുകാർക്കുള്ള തപാൽ വോട്ട് നാളെ വരെ രേഖപ്പെടുത്താം. ഇതിനായി ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പ്രത്യേക പോളിംഗ് സ്റ്റേഷൻ ഒരുക്കിയിട്ടുണ്ട്. തപാൽ വോട്ടിന് അർഹരായവർക്ക് രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ചു വരെ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താം.
ജില്ലയിൽ 4,504 അപേക്ഷകളാണ് ഈ വിഭാഗത്തിൽ ലഭിച്ചത്. ഹാജരാകാനാവാത്ത സമ്മതിദായകർ എന്ന വിഭാഗത്തിൽപ്പെടുത്തി ഇത്തവണ ആദ്യമായാണ് അവശ്യ സർവീസുകാർക്ക് തപാൽ വോട്ടിന് അവസരം നൽകിയത്. ആരോഗ്യ വകുപ്പ്, പോലീസ്, ഫയർ ഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അഥോറിറ്റി, കെഎസ്ആർടിസി, ട്രഷറി സർവീസ്, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ആംബുലൻസ്, തെരഞ്ഞെടുപ്പ് കവറേജിനു നിയുക്തരായ മാധ്യമപ്രവർത്തകർ, വ്യോമസേന, ഷിപ്പിംഗ് എന്നീ അവശ്യസേവന ജീവനക്കാരാണ് തപാൽ വോട്ടിന് അർഹരായിട്ടുള്ളത്.
മണ്ഡലം, ആദ്യദിനത്തിൽ രേഖപ്പെടുത്തിയ വോട്ട്, ആകെ വോട്ട് എന്നീ ക്രമത്തിൽ.
വടകര-രേഖപ്പെടുത്തിയ വോട്ട് 59 -ആകെ വോട്ട് 179, കുറ്റ്യാടി- രേഖപ്പെടുത്തിയ വോട്ട് 105 -ആകെ വോട്ട് 331, നാദാപുരം- രേഖപ്പെടുത്തിയ വോട്ട് 42 -ആകെ വോട്ട് 227, കൊയിലാണ്ടി- രേഖപ്പെടുത്തിയ വോട്ട് 141 -ആകെ വോട്ട് 499, പേരാമ്പ്ര- രേഖപ്പെടുത്തിയ വോട്ട് 171 -ആകെ വോട്ട് 661, ബാലുശേരി- രേഖപ്പെടുത്തിയ വോട്ട് 183 -ആകെ വോട്ട് 642, എലത്തൂർ- രേഖപ്പെടുത്തിയ വോട്ട് 155 -ആകെ വോട്ട് 574, കോഴിക്കോട് നോർത്ത് -രേഖപ്പെടുത്തിയ വോട്ട് 78 -ആകെ വോട്ട് 231, കോഴിക്കോട് സൗത്ത്- രേഖപ്പെടുത്തിയ വോട്ട് 37 -ആകെ വോട്ട് 105, ബേപ്പൂർ- രേഖപ്പെടുത്തിയ വോട്ട് 56 -ആകെ വോട്ട് 123, കുന്നമംഗലം- രേഖപ്പെടുത്തിയ വോട്ട് 188 -ആകെ വോട്ട് 539, കൊടുവള്ളി-രേഖപ്പെടുത്തിയ വോട്ട് 78 -ആകെ വോട്ട് 212, തിരുവമ്പാടി- രേഖപ്പെടുത്തിയ വോട്ട് 61 -ആകെ വോട്ട് 181