Kodanchery

കോടഞ്ചേരിയിൽ വിവിധ ഇടങ്ങളിൽ നടക്കുന്ന റോഡ് നിർമാണം ജനങ്ങൾക്ക് ദുരിതമാകുന്നു

കോടഞ്ചേരി: കോടഞ്ചേരിയിൽ വിവിധ ഇടങ്ങളിൽ നടക്കുന്ന റോഡ് നിർമാണം ജനങ്ങൾക്ക് ദുരിതമാകുന്നു. കോടഞ്ചേരി കണ്ണോത്ത് റോഡ്, കോടഞ്ചേരി പുലിക്കയം റോഡ്, കോടഞ്ചേരി – തമ്പലമണ്ണ – തിരുവമ്പാടി റോഡ് ഈ പാതകളിലെല്ലാം നവീകരണ പ്രവ‌ൃത്തികൾ നടനക്കുന്നുണ്ട്. മൺ പണികൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ മഴപെയ്താൽ ഇവിടെയെല്ലാം ചളിക്കുളമാകും. പിന്നെ യാത്രക്കാർ വളരെ ബുദ്ധിമുട്ടി വേണം കടന്നു പോകാൻ. ഇതു വഴി വാഹനങ്ങൾ തെന്നി മാറി അപകടങ്ങൾ ഉണ്ടാകുന്നതും നിത്യ സംഭവമാണ്.

ദുർഘടം പിടിച്ച ഈ റോഡുകളിലൂടെ എത്തുന്ന വാഹനങ്ങളിലെ ടയറുകളിൽ നിന്ന് കോടഞ്ചേരി അങ്ങാടിയിലെ ടാറിട്ട റോട്ടിലും ചെളി പരക്കുന്നു. വെയിൽ തെളിഞ്ഞാൽ കോടഞ്ചേരി ടൗണിൽ പൊടി ശല്യവും രൂക്ഷമാകും. കോടഞ്ചേരിക്ക് വരുന്നതിന് താമരശേരി കോടഞ്ചേരി റോഡിൽ വിന്നേഴ്സിൽ റോഡ് പണി നടക്കുന്നതിനാൽ മാർഗതടസമുണ്ട്. കോടഞ്ചേരിയിൽ നിന്ന് തെയ്യപ്പാറ വഴി മലപുറത്തെത്തി ദേശീയപാത 766 ലൂടെ താമരശേരിക്ക് പോകാമെന്ന് വെച്ചാൽ ദേശീയ പാതയിൽ പുല്ലാഞ്ഞി മേട്ടിലും പെരുമ്പള്ളിയിലും റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. ഈങ്ങാപ്പുഴ കോടഞ്ചേരി റോഡും നവീകരണാർഥം പലയിടങ്ങളിലും പൊളിച്ചിട്ടിരിക്കുകയാണ്.

വേനൽ മഴ പെയ്തതോടെ അപകടം പതിയിരിക്കുന്ന റോഡുകളിൽ പലതിന്‍റെയും പണികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. രണ്ട് വർഷം മുൻപ് നവീകരണ പ്രവൃത്തികൾ തുടങ്ങിയ കോടഞ്ചേരി-തിരുവമ്പാടി റോഡിൽ കോടഞ്ചേരിയിൽ നിന്ന് മുറമ്പാത്തി വരെയുള്ള ഭാഗത്തെ റോഡിന്‍റെ സ്ഥിതി വളരെ പരിതാപകരമാണ്. ഈ ഭാഗത്ത് റോഡ് പൊളിച്ചിട്ട സ്ഥലങ്ങളിൽ തുടർന്നുള്ള പണികൾ സമയക്രമമായി നടക്കുന്നില്ല. പുതിയേടത്ത് പടിയിൽ തോടിനോട് ചേർന്നുള്ള ഭാഗത്ത് അപകട സാധ്യത കൂടുതലാണ്. റോഡ് ഉയർത്തി വീതി കൂട്ടുന്നത്തിനായി ഈ ഭാഗത്ത് തോടും റോഡും തമ്മിൽ വേർതിരിക്കുന്ന പഴയ സംരക്ഷണ ഭിത്തി പൊളിച്ചു മാറ്റിയത് അപകടസാധ്യത വർധിപ്പിക്കും.

Related Articles

Leave a Reply

Back to top button