Mukkam

മാലിന്യസംസ്കരണപ്രവർത്തനങ്ങൾക്ക് ചെലവഴിച്ച കണക്കുകൾ പുറത്തുവന്നപ്പോൾ മുന്നിൽ മുക്കം

മുക്കം: സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തികവർഷം ചെലവഴിച്ച കണക്കുകൾ പുറത്തുവന്നപ്പോൾ ജില്ലയിൽ മുന്നിലുള്ളത് മുക്കം നഗരസഭ. 113.51 ശതമാനമാണ് മുക്കം ചെലവഴിച്ചത്. സംസ്ഥാനത്തുതന്നെ നഗരസഭകളിൽ മൂന്നാമതെത്താൻ മുക്കത്തിനായി. കഴിഞ്ഞവർഷം 67 ശതമാനത്തോളംമാത്രമായിരുന്നു ചെലവഴിച്ചത്.

മുക്കം നഗരസഭയിൽ പദ്ധതിത്തുക 10.29 കോടിയായിരുന്നു. 11.68 കോടിയാണ് ചെലവഴിച്ചത്. പിന്നിലുള്ളത് രാമനാട്ടുകരയാണ്-59.13 ശതമാനം. കോഴിക്കോട് കോർപ്പറേഷനും കഴിഞ്ഞതവണത്തെക്കാൾ ഏറെ മുന്നിലാണ്. 115.48 കോടിയിൽ 91.92 കോടി ചെലവിട്ട് 79.6 ശതമാനത്തിലെത്തി. കഴിഞ്ഞവർഷം 44.44 ശതമാനം മാത്രമായിരുന്നു കോർപ്പറേഷൻ ചെലവിട്ടത്. ഇതിൽ വലിയ വിമർശനവും ഉയർന്നിരുന്നു. കോർപ്പറേഷനുൾപ്പെടെ പല തദ്ദേശസ്ഥാപനങ്ങളും ട്രഷറിയിൽ സമർപ്പിച്ച ഏതാനും ബില്ലുകൾകൂടി പാസാകാനുണ്ട്. അതുകൂടി വരുമ്പോൾ ചെറിയ മാറ്റങ്ങളുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.

മാലിന്യസംസ്കരണത്തിന് ഊന്നൽ

മാലിന്യമുക്തകേരളമെന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കാണ് തദ്ദേശസ്ഥാപനങ്ങൾ ഊന്നൽനൽകിയത്. അതിനൊപ്പം ക്ഷേമപ്രവർത്തനങ്ങളും വിദ്യാഭ്യാസമേഖലയിലെ പദ്ധതികളുമെല്ലാമാണ് നടപ്പാക്കിയിട്ടുള്ളത്.

“മുക്കത്ത് ഓരോ വാർഡിലും മിനി എംസിഎഫ് ഒരുക്കാനായി. അതുപോലെ മാലിന്യശേഖരണത്തിന് ആറ് കണ്ടെയ്‌നറുകൾ വാങ്ങി. കുടിവെള്ളസൗകര്യത്തിനുള്ള നടപടിക്രമങ്ങൾ തുടരുന്നുണ്ട്. ഇതിനൊപ്പം കൃഷി, ക്ഷീരമേഖല എന്നീ രംഗത്തും ഇടപെട്ടു” -മുക്കം നഗരസഭാ ചെയർപേഴ്‌സൺ പി.ടി. ബാബു പറഞ്ഞു.

Related Articles

Leave a Reply

Back to top button